കേരള വോട്ടവലോകനം , 17 - എറണാകുളം ജില്ല (Part 2)
കഴിഞ്ഞ പോസ്റ്റിൽ എറണാകുളം ജില്ലയിലെ കൊച്ചി മണ്ഡലം വരെ പരിശോധിച്ചിരുന്നു. ജില്ലയിലെ അവശേഷിക്കുന്ന മണ്ഡലങ്ങൾ നമുക്ക് ഇവിടെ പരിശോധിക്കാം.
-----------------------------------------------------
8. തൃപ്പുണിത്തുറ
-----------------------------------------------------
9. എറണാകുളം
--------------------
-----------------------------------------------------
10. തൃക്കാക്കര
--------------------
-----------------------------------------------------
11. കുന്നത്തുനാട്
--------------------
-----------------------------------------------------
12. പിറവം
--------------------
കോട്ടയം ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലം ആണ് പിറവം. യുഡിഎഫ് പ്രാമുഖ്യം ഉള്ള മണ്ഡലം, ഇലഞ്ഞി, മണീട്, പാമ്പാക്കുട, രാമമംഗലം, തിരുമാറാടി, ആമ്പല്ലൂർ, എടക്കാട്ടുവയൽ, ചോറ്റാനിക്കര, മുളന്തുരുത്തി ഗ്രാമ പഞ്ചായത്തുകളും പിറവം, കൂത്താട്ടുകുളം മുനിസിപ്പാലിറ്റികളും തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയുടെ തിരുവാങ്കുളം പ്രദേശവും ഉൾപ്പെട്ടത് ആണ്.
കേരള കോൺഗ്രസ് മാണിയുടെ ഭാഗമായിരുന്ന ടി എം ജേക്കബ്, തുടർച്ചയായി ജയിച്ചു വന്ന മണ്ഡലം ആണ് പിറവം. പിന്നീട് അദ്ദേഹം പാർട്ടിയിൽ നിന്നും മാറി കേരള കോൺഗ്രസ് ജേക്കബ് പക്ഷം ഉണ്ടാക്കുകയും , ഐക്യ ജനാധിപത്യ മുന്നണിയുടെ തന്നെ ഭാഗമായി മത്സരിച്ചിരുന്നു. 2006 ലെ തിരഞ്ഞെടുപ്പിൽ സിപിഐഎം ന്റെ എം ജെ ജെക്കോബിനോട് പരാജയപ്പെട്ടെങ്കിലും 2011 ഇൽ മണ്ഡലം തിരിച്ചു പിടിച്ചു. 2012 ലെ അദ്ദേഹത്തിന്റെ മരണ ശേഷം, മകൻ അനൂപ് ജേക്കബ് മത്സരിച്ചു ജയിക്കുകയും മണ്ഡലം ഇതേവരെ നില നിർത്തി കൊണ്ട് പോകുകയും ചെയ്യുന്നു. ടി എം ജേക്കബിന്റെ കാലത്തു, മൂന്നു മണ്ഡലങ്ങളിൽ മത്സരിച്ചിരുന്നു ജേക്കബ് പക്ഷം, പക്ഷെ അനൂപ് ജേക്കബ് പിറവം എന്ന ഒറ്റ മണ്ഡലത്തിൽ പാർട്ടിയെ കേന്ദ്രീകരിക്കുകയും , മറ്റു മണ്ഡലങ്ങൾ മുന്നണിയിലെ മറ്റു പാർട്ടികൾക്ക് തിരിച്ചു നൽകുകയും ചെയ്തു.
കേരള കോൺഗ്രസ് മാണിയുടെ മുന്നണി പ്രവേശത്തോടെ , മാണി വിഭാഗത്തിന് സിപിഎം സീറ്റ് വിട്ടു നൽകി. മാണി വിഭാഗത്തിൽ നിന്നും സാബു കെ ജേക്കബ് മത്സരിക്കുമ്പോൾ , അനൂപ് ജേക്കബ് മണ്ഡലം നിലനിർത്താൻ ഇറങ്ങുമ്പോൾ, എൻഡിഎ യിൽ നിന്നും പുത്തൻ പരീക്ഷണത്തിന്റെ ഭാഗമായി ട്വന്റി ട്വന്റി യ്ക്കായി ജിബി എബ്രഹാം മത്സരിക്കുന്നു.
പ്രവചനം: മണ്ഡലത്തിൽ കേന്ദ്രീകരിക്കുന്ന അനൂപിന്റെ പ്രവർത്തന ശൈലി, മണ്ഡലത്തിൽ സ്വാധീനം വർധിപ്പിച്ചു കൊണ്ട് വരാൻ സഹായിച്ചിട്ടുണ്ട്. സിപിഎമ്മിന് നേരത്തെ മികച്ച സ്ഥാനാർഥികളിലൂടെ ശക്തമായ പോരാട്ടം കാഴ്ച വെക്കാൻ സാധിച്ചിട്ടുണ്ടെങ്കിലും, മാണി കോൺഗ്രസിന് അങ്ങനെ ഒരു മത്സരം കാഴ്ച വെക്കാൻ ഇതേവരെ സാധിച്ചിട്ടില്ല.
-----------------------------------------------------
13. മുവാറ്റുപുഴ
--------------------
ഇടുക്കി ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ടു മണ്ഡലങ്ങളിൽ ഒന്നാണ് മുവാറ്റുപുഴ.മുവാറ്റുപുഴ മുനിസിപ്പാലിറ്റി, അരക്കുഴ, ആവോലി, ആയവന, കല്ലൂർക്കാട്, മാഞ്ഞള്ളൂർ, മാറാടി, പായിപ്ര, പാലക്കുഴ, വാളകം, പൈങ്ങോട്ടൂർ, പോത്താനിക്കാട് ഗ്രാമ പഞ്ചായത്തുകൾ ഉൾപ്പെട്ടത് ആണ് മുവാറ്റുപുഴ മണ്ഡലം.
ഐക്യ ജനാധിപത്യ മുന്നണിക്ക് രാഷ്ട്രീയ, സാമുദായിക ഘടകങ്ങൾ അനുകൂലമാണെങ്കിലും, മണ്ഡലത്തിൽ സവിശേഷ സാഹചര്യങ്ങളിൽ കനത്ത രാഷ്ട്രീയ പോരാട്ടം കാഴ്ച വെക്കാനും ഇടവിട്ടു വിജയിക്കാനും ഇടതു പക്ഷത്തിനു സാധിച്ചിട്ടുണ്ട്.
പ്രവചനം: കോൺഗ്രെസ്സിനായി മാത്യു കുഴൽനാടൻ മണ്ഡലം നിലനിർത്താൻ വീണ്ടും ഇറങ്ങുമ്പോൾ, സിപിഐ യുടെ എൻ അരുൺ ഇടതു മുന്നണിക്കായും, കഴിഞ്ഞ തവണ മൂന്നാമതെത്തിയ ട്വന്റി ട്വന്റി എൻഡിഎ യ്ക്കായി മത്സരത്തിനിറങ്ങുന്നു. പ്രത്യേകിച്ച് രാഷ്ട്രീയ മാറ്റങ്ങൾ ഒന്നും ഇല്ലാത്ത അനുകൂല സാഹചര്യം കോൺഗ്രസിന് മെച്ചപ്പെട്ട ഭൂരിപക്ഷത്തിനു സാധ്യത നൽകുന്നു.
UDF: 63000
LDF: 57000
NDA: 18000
-----------------------------------------------------
14. കോതമംഗലം
--------------------
ഐക്യ ജനാധിപത്യ മുന്നണിക്കു സാമുദായികമായും രാഷ്ട്രീയമായും മുൻതൂക്കം ഉള്ള മണ്ഡലം ആണ് കോതമംഗലം. എന്നാൽ ആന്റണി ജോൺ എന്ന നേതാവിലൂടെ കഴിഞ്ഞ രണ്ടു തവണ തുടർച്ചയായി സിപിഐഎം ജയിച്ചു വരുന്നു.
കോതമംഗലം മുനിസിപ്പാലിറ്റി, കവലങ്ങാട്, കീരമ്പാറ, കോട്ടപ്പാടി, കുട്ടമ്പുഴ, നെല്ലിക്കുഴി, പല്ലാരിമംഗലം, പിണ്ടിമന, വരപ്പെട്ടി ഗ്രാമ പഞ്ചായത്തുകളും ഉൾപ്പെട്ടത് ആണ് കോതമംഗലം നിയോജക മണ്ഡലം.
പ്രവചനം: ആന്റണി ജോൺ വീണ്ടും മണ്ഡലം നില നിർത്താൻ ഇറങ്ങുമ്പോൾ, കഴിഞ്ഞ തവണ ഐക്യ ജനാധിപത്യ മുന്നണയുടെ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ നിന്നുള്ള ഷിബു തെക്കുംപുറം വീണ്ടും മത്സരിക്കുന്നു. ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്നും ബിഡിജെഎസ്സ് നായി അജി നാരായണൻ മത്സരിക്കുന്നു. 2016 ഇൽ ഇരുപതിനായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന ആന്റണി ജോൺനെ, ഭരണാനുകൂല സാഹചര്യത്തിൽ പോലും ആറായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പിടിച്ചു കെട്ടാൻ ഷിബു തെക്കുംപുറത്തിനു സാധിച്ചിരുന്നു. മണ്ഡലത്തിലെ സാമുദായിക ഘടകങ്ങളും, ഭരണ വിരുദ്ധ വികാരവും ഐക്യ ജനാധിപത്യ മുന്നണിയ്ക്കു കടുത്ത പോരാട്ടത്തിൽ ഒരു ചെറിയ മേൽക്കൈ നൽകാനാണ് കൂടുതൽ സാധ്യത.
UDF: 66000
LDF: 59000
NDA: 6000
-------------------------------------
പൊതുചിത്രം: ജില്ലയിലെ പതിന്നാലു മണ്ഡലങ്ങളിൽ 2021 ഇൽ ഒൻപതു മണ്ഡലങ്ങളിൽ ആണ് ഐക്യ ജനാധിപത്യ മുന്നണിക്ക് ജയിക്കാനായത്. ഇടതു മുന്നണി അഞ്ചു മണ്ഡലങ്ങളിലും വിജയിച്ചു. ഐക്യ ജനാധിപത്യ മുന്നണിക്ക് സാമുദായികവും രാഷ്ട്രീയമായും , സംഘടനാപരമായും മുൻതൂക്കം ഉള്ള ജില്ലയിൽ , ഒരു പൊതു ഭരണവിരുദ്ധ വികാരം ഉള്ള രാഷ്ട്രീയ സാഹചര്യത്തിൽ, ഇപ്പോൾ ഉള്ള മണ്ഡലങ്ങൾ നില നിർത്താനും, കൂടുതൽ മണ്ഡലങ്ങൾ പിടിച്ചെടുക്കാനും, ഇപ്പോൾ ഇടതു മുന്നണിയുടെ കൈയ്യിൽ ഇരിക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോരാട്ടത്തിനും കാഴ്ച വെക്കാനും ഐക്യ ജനാധിപത്യ മുന്നണിക്ക് സാധിക്കുന്നത് ആണ്.
ട്വന്റി ട്വന്റി ക്കും കാര്യമായ സ്വാധീന മേഖലകളും, കൂടാതെ ഒരു പൊതു സ്വീകാര്യതയും ഉള്ള ജില്ലയാണ് എറണാകുളം. ട്വന്റി ട്വന്റി യുടെ എൻഡിഎ പ്രവേശനം ഒരു കറുത്ത കുതിര ആകുമോ എന്ന രാഷ്ട്രീയ കൗതുകവും ആകാംക്ഷയും നിലനിൽക്കുന്നു. ട്വന്റി ട്വന്റി, ബിജെപിയുടെ ഭാഗമാകുമ്പോൾ, അവരുടെ പരമ്പരാഗത ന്യുനപക്ഷ വോട്ടുകളിൽ, യുഡിഎഫ് ലേക്ക് ഒരു തിരിച്ചു പോക്കുണ്ടാകുമോ എന്നുള്ളത് മിക്ക മണ്ഡലങ്ങളിലും ജയപരാജയങ്ങളെ ബാധിക്കും. എന്നാൽ ഒരു വികസന അജണ്ട മുന്നോട്ടു വെക്കുന്ന രണ്ടു പാർട്ടികൾ ഒരുമിക്കുന്നത് നഗര മണ്ഡലങ്ങളിൽ മധ്യ വർഗ വോട്ടുകളിൽ എന്തെങ്കിലും ചലനം ഉണ്ടാക്കുമോ എന്നുള്ളതും ഒരു ഘടകം ആണ്.
നേരത്തെ പറഞ്ഞത് പോലെ, ഐക്യ ജനാധിപത്യ മുന്നണിക്ക് തന്നെയാണ് മണ്ഡലത്തിൽ മേധാവിത്വം. കൈവശം ഉള്ള എല്ലാ മണ്ഡലങ്ങളും, പെരുമ്പാവൂർ ഒഴിച്ച്, മുന്നണി മികച്ച ഭൂരിപക്ഷത്തിൽ തന്നെ നിലനിർത്തും. പെരുമ്പാവൂരിൽ നിലവിലെ നിയമസഭാംഗത്തെ അവസാന നിമിഷം മാറ്റിയതും, ട്വന്റി ട്വന്റി യുടെ പ്രകടനവും ഐക്യ ജനാധിപത്യ മുന്നണിയുടെ വിജയ സാധ്യതയിൽ ഇടിവ് ഉണ്ടാക്കുമെങ്കിലും, മണ്ഡലം നേരിയ ഭൂരിപക്ഷത്തിനു തന്നെ നില നിർത്താം.
ഇടതു മുന്നണിക്ക് കൈവശം ഉള്ള മണ്ഡലങ്ങൾ തന്നെ നില നിർത്താൻ വളരെ ബുദ്ധിമുട്ടായിരിക്കും. കളമശ്ശേരിയും കൊച്ചിയും സ്ഥാനാർത്ഥികളുടെ മണ്ഡലത്തിലെ സ്വാധീനത്തിൽ നില നിർത്താൻ സാധിച്ചേക്കാം. വൈപ്പിൻ മണ്ഡലം രാഷ്ട്രീയ അടിത്തറ മൂലവും, യുവ സ്ഥാനാർത്ഥിയുടെ സാന്നിധ്യവും മൂലം മണ്ഡലം നേരിയ ഭൂരിപക്ഷത്തിൽ നില നിർത്തിയേക്കാം. ഒരു യുഡിഎഫ് അനുകൂല തരംഗം ഇല്ലാത്ത ഒരു സാഹചര്യം ആണ് ഉരുത്തിരിയുന്നത് എങ്കിൽ , ചിലപ്പോൾ പെരുമ്പാവൂർ മണ്ഡലം ഇടതു മുന്നണി പിടിച്ചെടുത്തേക്കാം. എന്നാൽ അതിനുള്ള സാധ്യത തുലോം തുച്ഛം ആണെന്ന് മാത്രം.
മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ പുതുമയും, വിജയ സാധ്യതയും, മികച്ച പ്രചാരണവും ഫലപ്രാപ്തിയിലെത്തിയാൽ ഒരു പരിധി വരെ കുന്നത്തുനാട് മണ്ഡലം പിടിച്ചെടുക്കാൻ എൻഡിഎ മുന്നണിക്ക് സാധിച്ചേക്കാം. ന്യുനപക്ഷ വോട്ടുകളെ കൂടെ നിർത്താനും, നിഷ്പക്ഷ വോട്ടുകളിലും, ഭരണ വിരുദ്ധ വോട്ടുകളെ കൂടെ നിർത്തുന്നതിലും ട്വന്റി ട്വന്റിക്കു ഇതിനു സാധിക്കേണ്ടിയിരിക്കുന്നു.
UDF: 11 (+2)
LDF: 3 (-2)
NDA: 0









Comments
Post a Comment